Monday, June 6, 2011

ഹര്‍ത്താല്‍ ചിന്തകള്‍..

ഞാനിതെഴുതുന്ന സ്ഥലം പറഞ്ഞാല്‍ ചിലപ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെടും.. ഇപ്പോള്‍ ഞാനിരിക്കുന്നത് വടകര ബസ് സ്ടാന്റിലാണ്... രസമുള്ള ശാന്തമായൊരു അന്തരീക്ഷം.. സ്റ്റാന്റില്‍ ബസ്‌ നിര്‍ത്തിയിടുന്നതിന്റെ എതിര്‍ വശത്തുള്ള ടാക്സി സ്പോട്ടിനു മേല്‍ക്കൂര പാകിയ ഇരുംബ് ഷീറ്റ്ഉറപ്പിക്കാന്‍ നിര്‍ത്തിയ ഇരുമ്പ് തൂണിന്റെ താഴെയുള്ള സ്റെപ് പോലുള്ള ചെറിയൊരു ഇരിപ്പിടത്തിലാണ് ഞാനിരിക്കുന്നത്.. വലതു ഭാഗത്ത് നാഷണല്‍ ഹൈവേ.. ഇടത് ഭാഗത്ത് ബസ്‌ (ആന)സ്ടാന്റ്റ്...
ചിലപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കും. ബസ്‌ സ്റ്റാന്റില്‍ നീ എങ്ങനെ ശാന്തത കണ്ടെത്തി എന്ന്... പക്ഷെ അതുള്ളതാണ്.. ഇന്ന് കേരളം അതിന്റെ പരമ്പരാഗത വിനോദമായ ഹര്‍ത്താല്‍ ആഘോഷിക്കുകയാണ്.. ഹൈവേയില്‍ വാഹനങ്ങള്‍ നന്നേ കുറവ്..സ്ടാണ്ടിലാനെങ്കില്‍ ആന ബസ്‌ മാത്രം.

ഞാനിതെഴുതുമ്പോള്‍ "അയലിന്മേല്‍ കുടുങ്ങിയ" പോലെ ബസ് സ്റ്റാന്റില്‍ കുടുങ്ങിയ യാത്രക്കാരില്‍ ചിലര്‍ എന്നെ തുറിച് നോക്കുന്നുണ്ടോന്നൊരു സംശയം.. എനിവേ.. അവരുടെ പാട്.. ഇന്നലെ ഞാന്‍ സേലത്ത്‌ നിന്നും വണ്ടി കയറിയതായിരുന്നു.. ടിക്കറ്റ്‌ ഒന്നും ബുക്ക്‌ ചെയ്തിട്ടില്ലാ.. പക്കാ ലോക്കല്‍.....

ട്രെയിനില്‍ കയറിയപ്പോള്‍ തന്നെ ഒരു ലഗജെ കം ബര്‍ത്ത് കിട്ടി.. കയറിക്കിടന്നു.. സുഖ നിദ്ര. ഏതാണ്ട് കൊയിലാണ്ടി എത്തിയപ്പോഴാണ് ഉറക്ക് തെളിഞ്ഞത്.... പിന്നെ വടകര ഇറങ്ങി... പള്ളിയില്‍ കയറി സുബഹി നിസ്കരിച്ചു.. ഏകദേശം ഏഴു മണിക്ക് ഞാന്‍ സ്ടാന്റിലെത്തി.. ഇപ്പോള്‍ സമയം 9:15.. ഇത് വരെയും എനിക്ക് നാദാപുരത്തെക്ക് വണ്ടി കിട്ടിയിട്ടില്ല... അവസാനം നാട്ടിലുള്ള ഒരു സുഹൃത്തിനെ വിളിച് ബൈക്കും കൊണ്ട് വരാന്‍ പറഞ്ഞു അവനെയും കാത്തിരിക്കുകയാണ്.. അതിനിടയിലാണ് ഇതെഴുതി തുടങ്ങിയത്..

ഹര്‍ത്താല്‍ ... മലയാളി ഈ വിനോദം വളരെ നന്നായി ആസ്വദിക്കുന്നു എന്ന് ഞാന്‍ നിസ്സംശയം പറയും... ജാതി-മത - വര്‍ണ്ണ-വര്‍ഗ്ഗ-രാഷ്ട്രീയ-അരാഷ്ട്രീയ വിവേചനങ്ങള്‍ ഒന്നും തന്നെ ഈ വിഷയത്തില്‍ ആര്‍ക്കും ഉള്ളതായി എനിക്ക് തോന്നുയിട്ടില്ല.. ഇതാണ് കേരളത്തിന്റെ സാമൂഹികോല്‍സവം.. ഇത് തന്നെയാണ് നമ്മുടെ ഐക്യത്തിന്റെ പ്രതീകവും..

ഞാന്‍ പറഞ്ഞില്ലേ, എന്റെ വലതു ഭാഗത്ത് നാഷണല്‍ ഹൈവേ ആണ്.. അത്യാവശ്യം അംബാസടര്‍ കാറുകള്‍ ഓടുന്നുണ്ട്.. എല്ലാറ്റിന്റെയും ഗ്ലാസ്സില്‍ "AIRPORT" എന്ന്‍ ചക്ക വലുപ്പത്തില്‍ എഴുതി ഒട്ടിച്ചിട്ടുണ്ട്.. പിന്നെ മിക്കതിന്റെയും മുന്‍ സീറ്റില്‍ കുലച്ച വാഴ ഒടിഞ്ഞു തൂങ്ങിയ പോലെ ഉറങ്ങുന്ന ഒരാളുമുണ്ട്.. പിന്‍ സീടിലാണെങ്കില്‍ "നെലാത്ത് വീണ കോഴിയെ പോലെ" "എന്തൂട്ടാത്" എന്ന സ്റ്റൈലില്‍ വെളിയില്‍ നോക്കിക്കൊണ്ടിരിക്കുന്ന പ്രവാസിയും.. കുറെ പേര്‍ ബൈക്കെടുത്ത് കറങ്ങുന്നു.. കാക്കയുടെ അലച്ചയാണ് അവരെന്നെ ഓര്‍മ്മിപ്പിച്ചത്.. പിന്നെ ഈ ഓരത്ത് ഞാനും രണ്ട് കറുത്ത ബാഗുകളും..

ഇന്നത്തെ ദിവസം ഞാന്‍ ഹര്‍ത്താലിനെ വിമര്ശിചെഴുതിയാല്‍ അത് എനിക്ക് ബസ്സ്‌ കിട്ടാത്തതിന്റെ കലിപ്പാണെന്നെ നിങ്ങള്‍ പറയൂ.. അത് കൊണ്ട് ഞാനതിനു മുതിരുന്നില്ല.. ഞാന്‍ ഹര്‍ത്താലിനെ പുകഴ്ത്തിയാലോ .. അത് നിങ്ങള്‍ എതിര്‍ക്കില്ലല്ലോ..

നിങ്ങളൊന്ന് ആലോചിക്കൂ... ഇങ്ങനെയുള്ളതല്ലാത്ത ഒരു ദിവസം നിങ്ങള്‍ക്ക് കാലത്ത് ഒമ്പത് മണിക്ക് വടകര സ്ടാണ്ടിളിരുന്ന്‍ ഡയറി എഴുതാന്‍ പറ്റുമോ.. ഇല്ല.. ഇത് തന്നെ ഒരു ബെനിഫിറ്റ് അല്ലെ..എന്റെ ഒരഭിപ്രായം പറയുകയാണെങ്കില്‍ ഹര്‍ത്താലുകള്‍ കുറച്ച കൂടി ജനകീയമാക്കെണ്ടിയിരിക്കുന്നു ... ഗവര്‍മെന്റ് ആവണം ഹര്‍ത്താല്‍ തിയ്യതികള്‍ നിശ്ചയിക്കേണ്ടത്.. എന്നിറ്റ് അത് സര്‍ക്കാര്‍ കലണ്ടറില്‍ പരസ്യപ്പെടുത്തണം.. അത്യാവശ്യം ട്രന്‍സ്പ്രോടശന്‍ സര്‍ക്കാര്‍ തന്നെ ഒരുക്കണം..( ഞാന്‍ കുടുങ്ങിയത് കൊണ്ടല്ല)... എന്നിറ്റ് എന്തിനൊക്കെ പ്രതിഷേധിക്കണം എന്ന്‍ ആര്‍ക്ക് വേണമെങ്കിലും തീരുമാനിക്കാം... മാസത്തില്‍ ഒരു തവണയെങ്കിലും ഇത്തരം സുദിനങ്ങള്‍ ഉണ്ടാകണം.... അങ്ങനെ ഈ ആഘോഷത്തില്‍ കാലോചിത മാറ്റങ്ങള്‍ ഉണ്ടാവേണ്ടത് ഒരാവശ്യമാണ്..

ഇന്ന് തന്നെ കാലത്ത് ഞാന്‍ നോക്കുമ്പോള്‍ നഴ്സിംഗ് വിദ്യാര്തിനികള്‍ ഹോസ്പിട്ടലിലെകക് പോകുന്നത് ആംബുലന്‍സിലാണ്.. പിള്ളേരുടെ കലപിലയും കളി ചിരിയും.. ഇന്നേ വരെ ആംബുലന്സില്‍ ഇത്ര സന്തോഷത്തോടെ ആളുകള്‍ പോകുന്നത് കണ്ടിട്ടില്ലായിരുന്നു.. അതും കണ്ടു.. ആളുകളുടെ മുഖത്ത്‌ മുഴുവന്‍ ആവേശവും ഉത്സാഹവും .... ഇത്രയേറെ ആഹ്ലാദം കേരള ജനതക്ക് പകര്‍ന്നു കൊടുക്കാന്‍ ഹര്താലുകള്‍ക്ക് കഴിയുമെങ്കില്‍ ഇവയുടെ എണ്ണം വര്ധിപ്പിക്കെണ്ടത് അടിസ്ഥാനപരമായ ഒരാവശ്യമാണ്... ബന്ധപ്പെട്ടവര്‍ അതേ പറ്റിയും ആലോചിക്കണം...

(കഴിഞ്ഞ ഹര്ത്താലിനു (പെട്രോള്‍ വില വര്‍ധനക്കെതിരെ ഇടത് മുന്നണി നടത്തിയ ഹര്‍ത്താല്‍ ) വടകര കുടുങ്ങിയപ്പോള്‍ ഡയറിയില്‍ എഴുതിയത് പകര്‍ത്തിയതാണ്..)

Monday, May 16, 2011

അസ്റാഈലിന്റെ കാലൊച്ച

ഹൃദയം വീണ്ടും തുടിക്കുന്നു..
ഇതെന്ന് തുടങ്ങിയതാണാവോ.. അറിയില്ല..
നാലാം മാസത്തില്‍ ആത്മാവിന്റെ "അറ്റാച്ച്മെന്റ് " ഒരു കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്യുന്ന പോലെ എന്റെ ശരീരത്തെ സ്റ്റാര്‍ട്ട്‌ ചെയ്തപ്പോള്‍ മുതല്‍ തുടങ്ങിയതാണോ...?
ആര്‍ക്കറിയാം...
എന്തിനെന്നുമറിയില്ല.. എങ്കിലും അത് അവിശ്രമം തുടര്‍ന്നുകൊണ്ടിരിക്കുന്നു....
ഇന്ന് വരെ റസ്റ്റ്‌ എടുക്കാനുള്ള ഒരു ടെന്ടന്‍സി അത് കാണിച്ചിട്ടുമില്ല..

ഞാന്‍ ഹൃദയത്തോട് പറഞ്ഞതൊന്നുമല്ല.. നീയിങ്ങനെ മിടിച് കൊണ്ടിരിക്കണമെന്നു...
എന്നാലും അത് അവിശ്രമം.. അവിരാമം തുടര്‍ന്ന് കൊണ്ടിരിക്കുന്നു...

എനിക്ക് തോന്നാറുണ്ട്.. ഇതൊരു ടൈമര്‍ ആണോ എന്ന്...
പണ്ട് ..(അത്ര ഓവര്‍ പണ്ടൊന്നുമല്ല..) എന്റെ ചെരുപ്പ കാലത്ത് ചാലപ്പുറത്തെ വീട്ടിലെ നടുത്തളത്തില്‍ അലമാരി കണക്കെയുള്ള ഒരു ഘടികാരം ഉണ്ടായിരുന്നു...
പെന്റുലം ഒക്കെയുള്ള സ്റ്റൈലന്‍ ക്ലോക്ക് .....
ഇന്നത്തെ ക്ലോക്ക് പോലുള്ളതല്ല... അതിന്റെ രൂപവും ഭാവവുമെല്ലാം വ്യത്യസ്തമാണ്...
ഞാന്‍ പറഞ്ഞ വന്നത്..ഈ ക്ലോക്ക് ഇക്കാക്ക സ്ടൂലിന്‍ മേല്‍ കയറി നിന്ന്‍ താക്കോലിട്ടു തുറക്കും..
എന്നിറ്റ്, അതിനകത് വേറൊരു താക്കോലും താക്കോല്‍ പഴുതുമുണ്ട്... ആ താക്കോല്‍ , പഴുതില്‍ ഇട്ടു കുറെ നേരം തിരക്കും.... (ഒവറാക്കണ്ട , ചാവി കൊടുക്കും ല്ലേ...)
അതിന്നു ശേഷം ഇക്കാക്ക ക്ലോക്കിന്റെ വാതിലടച് സ്ടൂളിന്മേല്‍ നിന്ന്‍ താഴെയിറങ്ങും.. എന്നിറ്റ് ഇത്ര ദിവസത്തേക്ക് "കെടി ഓടിക്കൊള്ളും" എന്ന് പറയും....

അന്നെനിക്ക് ഇതിനുള്ളിലെ ടെക്ക്നിക്ക് മനസ്സിലായിട്ടുണ്ടയിരുന്നില്ല...അല്ലെങ്കിലും ഞാനൊരു ടെക്ക്നീഷ്യനാണ് എന്ന തോന്നലൊന്നും അന്നും ഇന്നുമെനിക്കില്ല. പിന്നീട് മനസ്സിലായി, നമ്മള്‍ ചാവി കൊടുക്കുന്നതിനനുസരിച്ചാണ് ഈ ഘടികാരത്തിന്റെ ചലനം എന്ന്‍...
അപ്പൊ.. പെന്റുലതിന്റെ ഓരോ ആട്ടവും സൂചിപ്പിക്കുന്നത് കൊടുത്ത് വെച്ച ചാവിയുടെ ആയുസ്സിന്റെ ബലം ആ ആട്ടത്തിന്റെ കനം കണ്ട് കുറഞ്ഞിരിക്കുന്നു എന്നാണു...

ഇത് പോലെയാണോ മനുഷ്യനും... ദൈവം തമ്പുരാനായ അല്ലാഹു ആലമുല്‍ അറ്വാഹിലെ റൂഹിനെ വിളിച്ച നിനക്ക് ആടിതീര്‍ക്കാനുള്ള വേഷം ഒരു മനുഷ്യ സ്ത്രീയുടെ ഗര്‍ഭാശയത്തില്‍ ഒരുക്കി വെച്ചിട്ടുണ്ട് എന്നും പറഞ്ഞ്, ഒരു മാലഖയോടൊപ്പം ഗര്‍ഭ പാത്രത്തിലെക്കയക്കുകയാണോ ചെയ്യുന്നത്..!! അങ്ങനെയെങ്കില്‍ ഈ ആശ്ലേഷം നടക്കുമ്പോഴൊക്കെഒരു പക്ഷെ അള്ളാഹു ഉദ്ദേശിച്ച അളവില്‍ നമുക്കെവിടെയോ ചാവിയിട്ട് ചാര്‍ജ് ചെയ്ത് വെച്ചിട്ടുണ്ടാകുമോ.. എങ്കില്‍ ആ എണ്ണത്തില്‍ നിന്നുള്ള കുറവാണോ ഈ തുടിപ്പായിട്ട് പുറത്തേക്കു കാണിക്കുനത്........

പെന്റുലം ചലിച്ചു കൊണ്ടിരിക്കും... അതിനു ചാവി പകര്‍ന്നു കൊടുത്ത തുടിപ്പ് തീരുവോളം.. അതേ പോലെ ഹൃദയവും...